Monday 24 December 2012

സര്‍വസ്വം



വിശുദ്ധിയുടെ താഴ്വരകളില്‍
ഒറ്റക്കലയുമ്പോള്‍എന്‍റെ മനസ്സില്‍ 
നിന്‍റെ മുഖം മാത്രമായിരുന്നു
ചെന്നായകള്‍ ആക്രമിച്ചപ്പോഴും
എന്നെ കടിച്ചു കീറിയപ്പോഴും
ഞാന്‍ നിലവിളിച്ചത് നിന്‍റെ പേരായിരുന്നു
പിന്നീടെപ്പോഴോ ഒരു നേരത്ത്
ബോധം തെളിഞ്ഞപ്പോള്‍
ആദ്യം ചോദിച്ചതും നിന്നെയായിരുന്നു
ഇന്നീ കിടക്കയില്‍ മരണവും പിന്നെ
ജീവന്‍റെ മാലാഖമാരും 
എനിക്കായി പോരാടുമ്പോള്‍
ഞാന്‍ തിരയുന്ന മുഖവും 
നിന്റെതാണെന്ന് നീ അറിയുന്നോ!


(ഈ കവിത എഴുതുമ്പോള്‍ മനസ്സില്‍ നിറയെ ഡല്‍ഹിയിലെ പെണ്‍കുട്ടി ആയിരുന്നു. അവളുടെ സുഹൃത്തിനെ ആയിരിക്കുമോ അവള്‍ ആ കണ്ണുകള്‍ കൊണ്ട് തേടിയിരിക്കുക? (അതോ ദൈവത്തിനെയോ?))

7 comments:

  1. ഒരു മുഖം മാത്രം

    ReplyDelete
    Replies
    1. ആ പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന പയ്യന് എന്ത് പറ്റി ആവോ?

      Delete
  2. Replies
    1. കാണുമാറാകട്ടെ! നന്ദി മനോജ്‌ ഈ വരവിനും വായനക്കും!

      Delete
  3. നഷ്ടപ്പെടുന്ന മുഖങ്ങള്‍ ...
    എല്ലാവര്ക്കും നല്ലത് വരട്ടെ !!
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
    Replies
    1. നന്ദി അശ്രു, ഈ വരവിനും അഭിപ്രായത്തിനും!

      Delete